Tuesday 7 March 2017

മഞ്ഞസ്കൂട്ടറിൽ
നാട്ചുറ്റാനിറങ്ങുകയാണ്
നമ്മളും പൂച്ചക്കുഞ്ഞും
വഴിയിലയഴിഞ്ഞഴിഞ്ഞങ്ങനെ
പെരുംമഴയില്
കുറ്റിച്ചെടികളെല്ലാം
എഴുന്നുനിന്ന്
പനമരങ്ങളാവുകയാണ്..
നാട്ടുവഴീലങ്ങിനെ
തടിച്ച
കാടുണ്ടാവുന്നു
പൂച്ചക്കുഞ്ഞ്
കൊമ്പനാകുന്നു,
വയസ്സറിയിക്കുന്നു,
എല്ലാ
കാട്ടരുവികളീന്നും
വെള്ളച്ചാട്ടങ്ങളിറങ്ങുന്നു..
നീ നിന്നെ ഒന്ന് രണ്ട് ന്ന്
പിളർത്തുന്നു.
ആന ആനയെ
മൂന്ന് നാല് ന്ന്
പിളർത്തുന്നു
തൂണോളംപോന്ന
അതുങ്ങളുടെ
ലിംഗത്തിൽ
കാട് പതിയെ
ഒരമ്പലമുയർത്തുന്നു
നാല് കല്ത്തൂണുകളിലും
മാറി മാറി
നീയെന്നെ
ചാരി നിർത്തുന്നുണ്ട്
നിന്റെ നാലുകണ്ണിലും
കൊമ്പനാനകളും..
ഓരോ മണിയടികളിലും
അവയ്ക്ക്
മദമിളകുന്നു
വിഗ്രഹങ്ങളെ
മാറ്റി
നീയെന്നെ
പ്രതിഷ്ഠിക്കുമ്പോൾ
പൂജാരിയെ
മാറ്റി
ഞാൻ
നിന്നെയും
പ്രതിഷ്ഠിക്കുന്നു
........
അമ്പലത്തിൽ
നിന്ന്
രണ്ടുപേർ,
ഒരു പൂജാരി
ഒരു ദൈവം,
മഞ്ഞസ്കൂട്ടറിൽ
നാട് കാണാനിറങ്ങുന്നു
ഒരു പൂച്ചയും ഒപ്പം കൂടുന്നു

No comments:

Post a Comment