നഗരത്തിലെ പ്രധാന പ്രതിമ
കരയുകയാണ്
'എന്റെ കാമുകിക്കേറെയിഷ്ടം
എന്റെ കണ്ണുകളും തുടകളുമായിരുന്നു.
അവളായിരുന്നു എന്റെ ശില്പിയെങ്കിൽ
തീർച്ചയായും എനിക്ക് കണ്ണുകളും തുടകളും മാത്രമേഉണ്ടായിരിക്കുമായിരുന്നുള്ളൂ.
എനിക്കെന്റെ കയ്യുകൾ നീട്ടിനീട്ടിക്കൊണ്ട് പ്രാവുകളെ തൊടാനും കാലിൽമേൽ കാൽകയറ്റിവയ്ക്കാനും
ചുമയ്ക്കാനുമെങ്കിലും കഴിഞ്ഞേനെ.
നിങ്ങളൊരൊറ്റക്കണ്ണൻ പ്രതിമയെങ്കിൽ
നിങ്ങളെയൊരു കാമുകൻ ഉണ്ടാക്കിയതാണ്
ഈ നഗരം പൂർണകായപ്രതിമകളെ
ക്കൊണ്ടു നിറയാൻ പോകുകയാണ്..
ഇവർ പ്രതിമകളെ അവിശ്വസിക്കുന്നില്ല
ഇവർ കാമുകന്മാരിലും വിശ്വസിക്കുന്നില്ല
ഇതുകൊണ്ടാണ് എനിക്കീ നഗരത്തിലിനി
പ്രതീക്ഷയില്ലാത്തത്'
Jan2018
No comments:
Post a Comment