Thursday 9 February 2017

കേളെടീ കട്ടിലേ,😣

കേളെടീ കട്ടിലേ,😣
കഥയിലെ കൂനന്റെ പ്രേതം
കൂനുള്ള ശവപ്പെട്ടി തേടിനടപ്പുണ്ട്
തെറ്റുവയ്ക്കാൻ
മറന്നകോപത്തിലാണ്
ഭഗവതിയും
കണിയാന്റെ കാലൻപട്ടി
ഭാവിക്കപ്പുറത്തൂന്ന്
ഓരിയിടുന്നുണ്ടോ
പഴച്ചോരകുടിക്കാനായ്
വാവലും
പടം പൊഴിച്ചുടുക്കാനായ്
പാമ്പും
തോട്ടത്തിൽത്തന്നെയുണ്ട്
ഹോ
കയ്യും കാലും കഴുത്തും
വഴങ്ങാത്തയെന്റെ
കുറുമ്പിക്കട്ടിലേ..
ഉണക്കപ്പുല്ലിന്റെ
മുള്ളുമെത്തയിൽ
പുറംകുത്തിനോവുന്ന-
യെന്റെ കുറിഞ്ഞിപ്പയ്യിനെ
ഏതുപുന്നാരപിണ്ണാക്ക്
കൊടുത്തിട്ടേലു-
മൊന്നുറക്കിത്തരുവോ?

No comments:

Post a Comment