Monday 20 February 2017

മുറ്റം മുഴുവൻ
കുഴികളെടുത്ത്
പൂവിട്ട് മൂടി
കണ്ണുകെട്ടിയോടുകയാണ്
നാം..
ഒന്നിലെങ്കിലുമൊന്ന്
വീണുപോയെങ്കിലെന്ന്
പ്രാർത്ഥിക്കുകയുമാണ്..
കണ്ണുകളും
കവിതകൾ പോലും
ഒറ്റികൊടുക്കുന്ന
നഗരത്തിലിരുന്ന്
എങ്ങനെ പ്രേമിക്കാനാണ്..
ഒരു കളിയും
കളിക്കാനാവാത്ത വിധം
മുതിരുന്ന
വേഗതയിലോടുകയാണ്
കുട്ടികളും റോഡുകളും.
കിളിപ്പാട്ടക്കാറുകളിടിപ്പിച്ച്
ആത്മഹത്യചെയ്യുകയാണ്
പാവക്കുഞ്ഞുകൾ..
ഒന്നേ രണ്ടേ
എന്നെണ്ണി
തുറിച്ചുനോക്കുകയാണ്
കുട്ടിയല്ലാത്ത
നീയും..

1 comment: