നീ എന്റെ മുടിനൂലുകളിൽ
ചിത്രശലഭങ്ങളെ തൂക്കിയിടുന്നു.
ഞാൻ നിന്റെ കൈരേഖകളിൽ
പൂവള്ളികളെ തെരുപ്പിടിക്കുന്നു.
നോക്കൂ..നാം പാപത്തിന്റെ
ഒരു പറുദീസ തന്നെ സൃഷ്ടിച്ചിരിക്കുന്നു.
എങ്കിലും നമ്മൾ
ഒരേ കുരിശിന്റെ ഭാരം ചുമക്കുന്നു.
ആരാദ്യം ആരാദ്യം
എന്നു ദിനവും
ക്രൂശിക്കപ്പെടുന്നു.
ഒടുവിൽ ഞാൻ
നിന്റെ പ്രണയം കൊണ്ടുയിർക്കയും
നിന്റെ ഉമിനീരിനാൽ
ജ്ഞാനസ്നാനപ്പെടുകയും
ചെയ്യുന്നു.
നീ എന്റെ വാഗ്ദത്ത ഭൂമി.
നിന്റെ ചുണ്ടുകൾ
കൊണ്ടളന്നെടുക്കപ്പെട്ട
സ്വർഗ്ഗരാജ്യമാണ് ഞാൻ.
പാമ്പിൻതോലിട്ട മാലാഖമാരേ..
ഞങ്ങളുടെ പീഡനസർഗങ്ങളെ
സ്വർഗാരോഹണങ്ങളെ
നിങ്ങളേതു സങ്കീർത്തനങ്ങളിൽ
ഒളിപ്പിച്ചുവച്ചിരുന്നു.
ചിത്രശലഭങ്ങളെ തൂക്കിയിടുന്നു.
ഞാൻ നിന്റെ കൈരേഖകളിൽ
പൂവള്ളികളെ തെരുപ്പിടിക്കുന്നു.
നോക്കൂ..നാം പാപത്തിന്റെ
ഒരു പറുദീസ തന്നെ സൃഷ്ടിച്ചിരിക്കുന്നു.
എങ്കിലും നമ്മൾ
ഒരേ കുരിശിന്റെ ഭാരം ചുമക്കുന്നു.
ആരാദ്യം ആരാദ്യം
എന്നു ദിനവും
ക്രൂശിക്കപ്പെടുന്നു.
ഒടുവിൽ ഞാൻ
നിന്റെ പ്രണയം കൊണ്ടുയിർക്കയും
നിന്റെ ഉമിനീരിനാൽ
ജ്ഞാനസ്നാനപ്പെടുകയും
ചെയ്യുന്നു.
നീ എന്റെ വാഗ്ദത്ത ഭൂമി.
നിന്റെ ചുണ്ടുകൾ
കൊണ്ടളന്നെടുക്കപ്പെട്ട
സ്വർഗ്ഗരാജ്യമാണ് ഞാൻ.
പാമ്പിൻതോലിട്ട മാലാഖമാരേ..
ഞങ്ങളുടെ പീഡനസർഗങ്ങളെ
സ്വർഗാരോഹണങ്ങളെ
നിങ്ങളേതു സങ്കീർത്തനങ്ങളിൽ
ഒളിപ്പിച്ചുവച്ചിരുന്നു.
👍
ReplyDelete